ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒരു ഉപാധി ആയി മാറി കൊണ്ട് ഇരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ആണ് ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം നിർമിത ബുദ്ധിക് അടിത്തറ പാകിയ ശാസ്ത്രജ്ഞരായ ജോൺ . ജെ. ഹോപ് ഫീൽഡ്, ജെഫ്രി. ഇ. ഹിൻ്റൺ എന്നിവർക്ക് ലഭിക്കുന്നത് . ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ചുള്ള മെഷീൻ ലേണിംഗ് രംഗത്തെ മൗലികമായ കണ്ടെത്തലുകളും ഈ രംഗത്ത് വലിയ മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഇരുവർക്കും ഈ ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം നൊബേൽ അക്കാദമി നൽകിയത്.
നമ്മുടെ മസ്തിഷ്കത്തിന് ഏതൊരു വസ്തുവിനെയും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.ഇതിന് തലച്ചോറിനുള്ളിലെ ന്യൂറൽ നെറ്റ്വർക്കുകളാണ് നമ്മളെ സഹായിക്കുന്നത്. ന്യൂറോണുകളുടെ ഒരു വലിയ നെറ്റ്വർക്കിനെയാണ് വിവരങ്ങൾ ശേഖരിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും നമ്മുടെ മസ്തിഷ്കം ഉപയോഗിക്കുന്നത്.മനുഷ്യ മസ്തിഷ്കത്തിൻ്റെ പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രതിരൂപം നിർമിച്ചത്.ഇതിൽ മെഷീൻ അതിന് നൽകുന്ന വിവരങ്ങൾ ശേഖരിക്കുകയും സന്ദർഭം അനുസരിച്ച് അത് ഓർത്തെടുക്കുകയും മുൻകൂട്ടി പറയുകയും ചെയ്യുന്ന ഒരു കൃത്രിമ ന്യൂറൽ ശൃംഖലയ്കാണ് ഹോപ് ഫീൽഡും ഹിൻ്റനും രൂപം നൽകിയത്.
1980-കാലഘട്ടത്തിൽ ഭൗതികശാസ്ത്രത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും പിന്‍ബലത്തോടെ ഉയര്‍ന്നശേഷിയുള്ള കമ്പ്യൂട്ടറുകളുടെ സഹായത്തില്‍ മനുഷ്യമസ്തിഷ്കത്തെ അനുകരിക്കാം എന്ന ചിന്ത രൂപപ്പെട്ടുവന്നിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ള വിവരങ്ങളെ സമഗ്രമായി ക്രോഡീകരിച്ച് മനുഷ്യബുദ്ധിക്കുസമാനമായി രീതിയിൽ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. 1940-കളില്‍ത്തന്നെ നിര്‍മ്മിതബുദ്ധി എന്ന ആശയം ശാസ്ത്രലോകത്ത് ഇടം നേടിയിരുന്നു.വലിയ തോതിലുള്ള ഡേറ്റ ശേഖരണവും സംഭരണവും അന്ന് അസാധ്യമായിരുന്നു എന്നാല്‍ പിന്നീട് ഇന്റന്‍നെറ്റിന്റെ വരവോടുകൂടി ഡേറ്റ ലഭ്യത വര്‍ധിച്ചു. വിവരശേഖരണം താരതമ്യേന എളുപ്പത്തിലായി. വന്‍ ഡേറ്റ ശേഖരിക്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടറുകളും ശാസ്ത്രലോകം വികസിപ്പിച്ചു. ഇതോടുകൂടി നിര്‍മ്മിത ന്യൂറല്‍ ശൃംഖലകളിലെ പഠനങ്ങള്‍ക്ക് വലിയ സാധ്യതകള്‍ തുറന്നുവന്നു.ഒരു കാലത്ത് ഗൂഗിൾ അസിസ്റ്റൻ്റ് , അലക്സ എന്നിവയായിരുന്നു നമ്മൾ ഉപയോഗിച്ചിരുന്നത് .പക്ഷെ കൃത്യമായ വിവരം നൽകുന്നതിന് ഗൂഗിൾ സേർചിന് പോരായ്മ വന്നിരുന്നു .അതിനെ മറികടന്നു കൊണ്ട് ആണ് ചാറ്റ് ജി പി ടി എന്ന സോഫ്റ്റ്വെയറിൻ്റെ വരവ്. എല്ലാ ചോദ്യങ്ങൾക്കുമുള്ള റെഡിമെയ്ഡ് ഉത്തരങ്ങൾ സെക്കൻഡുകളുള്ളിൽ തന്നെ നല്കാൻ ചാറ്റ് ജി പി ടി ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും ചാറ്റ് ജി പി ടി യെ ആശ്രയിക്കുന്നു .ഈ ഒരു കാലഘട്ടത്തിലാണ് നിർമിത ബുദ്ധിയിലേക്കുള്ള വഴിയൊരു ക്കങ്ങൾ എന്ന നിലയിൽ ജോണ്‍ ഹോപ്ഫീൽഡിനും ജഫ്രി ഹിന്റണും മികച്ച അംഗീകാരം തന്നെ ലഭിച്ചത് .അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലെ എമിരറ്റസ് പ്രൊഫസറും ആയ ജോൺ ഹോപ് ഫീൽഡ് അസോസിയേറ്റ് ന്യൂറൽ നെറ്റ്വർക്കുകളെ കുറിച്ചുള്ള പഠനത്തിന് പ്രശസ്തനാണ്.

1982-ല്‍ ഹോപ്ഫീൽഡ് വികസിപ്പിച്ച അല്‍ഗൊരിതം ‘ഹോപ്ഫീൽഡ് നെറ്റ്വർക്ക്'(അസോസിയേറ്റ് മെമ്മറി)എന്നാണ് അറിയപ്പെടുന്നത്. അതായത് ഈ നെറ്റ്വർക്കിലേക്ക് നമ്മള് അപൂര്‍ണമായൊരു പാറ്റേണ്‍ നല്കിയാല് നേരത്തേ ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച് ഏറ്റവും അനുയോജ്യമായ പാറ്റേണ്‍ കണ്ടെത്താന്‍ ഇതിന് സാധിക്കും.ഹോപ്ഫീൽഡ് കണ്ടെത്തിയ നെറ്റ്വർക്ക് അടിസ്ഥാനമാക്കി പുതിയൊരു സങ്കീര്‍ണമായ നെറ്റ്വർക്കിനാണ് ഹിന്റണ്‍ രൂപംനല്കിയത്.
ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും,ടൊറോൻ്റോ സർവകലാശാലയിലെ പ്രൊഫസറുമായ ജെഫ്രി ഇ ഹിൻ്റൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവായും കണക്കാക്കപ്പെടുന്നു.
പാറ്റേണുകൾ പഠിക്കാൻ ഒന്നിലധികം ലയേറുകൾ ഉള്ള ന്യൂറൽ നെറ്റ്വർക്കുകളെ പരിശീലിപ്പിക്കുന്ന മെഷീൻ ആണ് ഹിൻ്റൻ രൂപം നൽകിയത്.ഈ മെഷീനിനെ ‘ബോൾട്സ്മാൻ മെഷീൻ’ എന്ന് അറിയപ്പെടുന്നു.ഈ മെഷീൻ ലേണിംഗിൻ്റെ ഒരു ഉപവിഭാഗമായ ‘ ഡീപ് ലേണിംഗ്സിലാണ് അദ്ദേഹം ഗവേഷണം ചെയ്തിരുന്നത്.ആർട്ടിഫിഷ്യൽ ന്യൂറല്‍ ശൃംഖലകളെ പരിശീലിപ്പിച്ചെടുക്കാനും ഡേറ്റയില്‍ നിന്നും നെറ്റ്വർക്ക് ഘടന ഉപയോഗിച്ച് വിവരങ്ങൾ പ്രോസസ് ചെയ്തു ഉൾക്കാഴ്ചകൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങള്‍ തിരിച്ചറിയുന്നതുപോലുള്ള ജോലികള്‍ ചെയ്യാനും കഴിയുന്ന രീതി ജെഫ്രി ഹിൻ്റൺ ആവിഷ്കരിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തു വലിയ സ്വാധീനമാണ് ഹോപ് ഫീൽഡും ഹിൻ്റണും ചെലുത്തിയത്.അതിൻ്റെ ഫലമായിട്ടാണ് അവർക്ക് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
വലിയ അളവിലുള്ള ഡാറ്റാ പ്രോസസ് ചെയ്യാനും വിവരങ്ങൾ എക്സ്ട്രാക്ട് ചെയ്യാനും അതുപോലെ തന്നെ പാറ്റേണുകൾ തിരിച്ചറിയനും , മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നു .
ആരോഗ്യ സങ്കേതിക നിർമാണ മേഖലകളിൽ എ. ഐ യുടെ സാധ്യത വളരെ വലുതാണ്.
വ്യവസായ വിപ്ലവത്തിന് സമാനമായ മാറ്റങ്ങൾ ലോകത്ത് കൊണ്ടുവരാനും നിർമ്മിത ബുദ്ധിക്ക് ആവുമെന്ന് ഹിൻ്റൺ പറഞ്ഞിരുന്നു. യന്ത്രങ്ങൾ മനുഷ്യരുടെ ശാരീരിക അധ്വാനത്തിന് പകരമായെങ്കിൽ അതേ യന്ത്രങ്ങളെ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയാക്കുകയാണ് നിർമ്മിത ബുദ്ധി ചെയ്യുന്നത്. മനുഷ്യരേക്കാൾ ബുദ്ധിയുള്ള മെഷീനുകൾ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.